റമദാൻ മാസത്തോടനുബന്ധിച്ച് രാജ്യമൊട്ടാകെയുള്ള വ്യാപാര സ്ഥാപനങ്ങളിൽ ഞായറാഴ്ച മുതൽ പ്രത്യേക വിലക്കിഴിവ് ആരംഭിക്കും. ഫെബ്രുവരി ഒന്ന് മുതൽ മാർച്ച് 26 വരെ 54 ദിവസത്തേക്ക് ഉൽപ്പന്നങ്ങൾക്ക് വിലക്കിഴിവ് നൽകാനാണ് സ്ഥാപനങ്ങൾക്ക് അനുമതി നൽകിയിരിക്കുന്നതെന്ന് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. റമദാൻ വിപണി ലക്ഷ്യമിട്ടുള്ള ഓഫർ പ്രഖ്യാപനത്തിന് മന്ത്രാലയത്തിെൻറ അനുമതി ആവശ്യമാണ്. ഉപഭോക്താക്കളെ നേരത്തെ ഷോപ്പിങ് നടത്താനും അവധിക്കാലത്തിെൻറ അവസാന ദിവസങ്ങളിൽ തിരക്ക് ഒഴിവാക്കാനും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണിതെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു. റമദാനിലെ നോമ്പുതുറ വിഭവങ്ങൾ മുതൽ ഈദ് ആഘോഷങ്ങൾക്കുള്ള അവശ്യവസ്തുക്കൾ വരെ വിലക്കിഴിവിൽ ലഭ്യമാക്കാനാണ് അനുമതി. റീട്ടെയിൽ സ്ഥാപനങ്ങൾക്കും ഓൺലൈൻ സ്റ്റോറുകൾക്കും ഒരുപോലെ ഈ ആനുകൂല്യങ്ങൾ നൽകാം. ഉപഭോക്താക്കൾക്ക് കൂടുതൽ ആശ്വാസകരമാകും വിധം പെരുന്നാളിന് ശേഷവും ഓഫറുകൾ തുടരുന്ന രീതിയിലാണ് അനുമതി നൽകിയിരിക്കുന്നത്. വ്യാജ ഡിസ്‌കൗണ്ടുകൾ തടയാനും ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കാനും മന്ത്രാലയം കർശന നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്.









