കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും വ്യാഴാഴ്ച രാത്രി ദുബായിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം യുഎഇയിലെ മഴ കാരണം തിരിച്ചുവിട്ടു. ഇന്നലെ രാത്രി എട്ടു മണിക്കു പോയ വിമാനമാണ് ദുബായില്‍ ഇറക്കാനാവാതെ രാവിലെ കരിപ്പൂരില്‍ തിരിച്ചെത്തിയത്. ദുബായില്‍ ഇറങ്ങാന്‍ അനുമതി കിട്ടാത്തതിനാൽ വിമാനം മസ്ക്കറ്റ് വിമാനത്താവളത്തില്‍ ഇറങ്ങിയ ശേഷം മറ്റു മാര്‍ഗമില്ലാത്തതിനാല്‍ യാത്രക്കാരുമായി കരിപ്പൂരിലേക്ക് തിരിച്ചു പറക്കുകയായിരുന്നു. 180ഓളം യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാര്‍ക്ക് വെള്ളിയാഴിച്ച വൈകിട്ടോടെ റാസല്‍ ഖൈമയിലേക്ക് പോകാന്‍ വിമാനമൊരുക്കുമെന്ന് എയര്‍ ഇന്ത്യാ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ആവശ്യക്കാര്‍ക്ക് ടിക്കറ്റ് ചാര്‍ജ് തിരികെ നല്കാന് തയ്യാറാണെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.