യു എ ഇ: സ്വദേശിവത്കരണത്തിനു സ്വകാര്യ കമ്പനികൾക്ക് അനുവദിച്ച സമയപരിധി നീട്ടി യു എ ഇ. 50 തൊഴിലാളികളിൽ കൂടുതലുള്ള സ്വകാര്യ കമ്പനികൾക്ക് സ്വദേശിവത്കരണം നടപ്പാക്കുന്നതിന് ജൂലൈ ഏഴു വരെയാണ് സമയപരിധി നീട്ടിയത്. ജൂൺ അവസാനിക്കും മുൻപ് 3 ശതമാനം സ്വദേശിവത്ക്കരണം പൂർത്തിയാക്കണം എന്നായിരുന്നു ആദ്യ നിർദേശം. രാജ്യത്ത് ആറുമാസം കൂടുമ്പോൾ സ്വദേശിവത്ക്കരണ തോത് ഒരു ശതമാനം വർദ്ധിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം. അമ്പതോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനത്തിൽ ഒരു സ്വദേശിയെ നിയമിച്ചില്ലെങ്കിൽ മാസം ഏഴായിരം ദിർഹം പിഴ ചുമത്തും. അടുത്ത വർഷം മുതൽ പ്രതിമാസ പിഴ എണ്ണായിരം ദിർഹമാക്കി വർധിപ്പിക്കുമെന്നും അധികൃതർ വ്യക്തമാക്കി.