കുവൈത്തിൽ ഏഴ് വർഷം അനധികൃതമായി താമസിച്ച പ്രവാസി പിടിയിലായി തട്ടിപ്പ്, വഞ്ചന, ഔദ്യോഗിക രേഖകളുടെ വ്യാജരേഖ ചമയ്ക്കൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയായിരുന്നു ഇയാൾ . 2018 മുതൽ കുവൈത്തിലെ താമസ നിയമങ്ങൾ ലംഘിച്ച പ്രവാസിക്ക് ഒരു വർഷം തടവ് ഏർപ്പെടുത്തിയിട്ടുണ്ട് . മറ്റുള്ളവരുടെ സിവിൽ ഐഡി കാർഡുകൾ ഉൾപ്പെടെ വ്യാജ തിരിച്ചറിയൽ രേഖകൾ ഇയാളുടെ പക്കൽ നിന്ന് കണ്ടെത്തി. ഒറിജിനൽ ഫോട്ടോകൾ മാറ്റി സ്വന്തം ഫോട്ടോകൾ പതിപ്പിച്ച നിലയിലായിരുന്നു കണ്ടെത്തിയത് .അറസ്റ്റ് ചെയ്യുമ്പോൾ വ്യാജ കരാറുകളും ഇയാളുടെ പക്കലുണ്ടായിരുന്നു. ഒരു പൗരന് 1,850 ദിനാർ ഇയാൾ നൽകാനുണ്ടെന്നും ആരോപണവുമുണ്ട്. കൂടാതെ, രാജ്യത്തെ അനധികൃത താമസവുമായി ബന്ധപ്പെട്ട കൂടുതൽ നിയമലംഘനങ്ങൾക്ക് റെസിഡൻസി അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്‌മെൻ്റും ഇയാളെ തിരഞ്ഞിരുന്നു.