കുടുംബ സന്ദർശക വീസ മാർച്ച് 8 ന് പുനസ്ഥാപിച്ചതിനു ശേഷം ഒരു നിയമലംഘനം പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കുവൈത്ത്. കഴിഞ്ഞ ഒൻപത് മാസത്തിനിടെ കുടുംബ സന്ദർശന വീസകളിൽ ഒരൊറ്റ നിയമലംഘനം പോലും ഉണ്ടായിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം അസിസ്റ്റന്‍റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ അലി അൽ അദ്വാനി വ്യക്തമാക്കി. നിയമലംഘനങ്ങൾ നടത്തിയാൽ സ്പോൺസർ ഉൾപ്പെടെ ഉത്തരവാദികളാകും. നിയമ നടപടികളും സ്വീകരികേണ്ടിവരുമെന്ന് അധികൃതർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. നിലവിൽ ഒരു മാസമാണ് വീസ കാലാവധി. എന്നാൽ പുതിയ റസിഡൻസി നിയമത്തിൽ പഴയത് പോലെ മൂന്ന് മാസം കാലാവധി എന്നാണ് റിപ്പോർട്ട്.