ചികിത്സ വേളയിൽ ഉണ്ടാവുന്ന പിഴവുകൾ പരാതിപ്പെടുന്നതിനും ഇത് സംബന്ധിച്ചുള്ള റിപ്പോർട്ടുകൾ പഠിക്കുന്നതിനുമായ് പുതിയ സംവിധാനവുമായി ഒമാൻ ആരോഗ്യ മന്ത്രാലയം. പ്രത്യേകം ഫീസ് നൽകിയാണ് പരാതി സമർപ്പിക്കേണ്ടത്. ചികിത്സ പിഴവ് ഉണ്ടെന്ന് സംശയിക്കുന്ന ഏതൊരാൾക്കും മന്ത്രാലയത്തിന് പരാതികൾ സമർപ്പിക്കാമെന്ന് അധികൃതർ കൂട്ടിച്ചേർത്തു. 25 റിയാലാണ് പരാതി നൽകുന്നതിനുള്ള ഫീസ്. അതേസമയം, സാമ്പത്തികമായി പിന്നിൽ നിൽക്കുന്നവരിൽ നിന്ന് ഫീസ് ഈടാക്കില്ലെന്നും ആരോഗ്യ മന്ത്രാലയം ഉത്തരവിൽ വ്യക്തമാക്കി. കോടതിയോ മെഡിക്കൽ സുപ്രീം കമ്മിറ്റിയോ ചികിത്സ പിഴവ് ഉണ്ടായതായി കണ്ടെത്തിയാൽ അടച്ച 25 റിയാൽ തിരികെ ലഭിക്കുമെന്നും അധികൃതർ അറിയിച്ചു.