സെപ്റ്റംബർ ഒന്നുമുതൽ ഒമാനിൽ പ്ലാസ്റ്റിക് സഞ്ചികളുടെ ഇറക്കുമതി നിരോധിക്കും. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം ആണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ഒമാൻ കസ്റ്റംസുമായി സഹകരിച്ചാണ് നടപടി. നിയമം ലംഘിക്കുന്നവരിൽനിന്ന് 1000 റിയാൽ പിഴ ഈടാക്കും. ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കും. ഈമാസം ഒന്നുമുതൽ ഫാർമസികളിലും ആശുപത്രികളിലും ക്ലിനിക്കുകളിലും പ്ലാസ്റ്റിക് നിരോധനം പ്രാബല്യത്തിൽ വന്നു. നിയമലംഘകർക്ക് 50 റിയാൽ മുതൽ 1000 റിയാൽവരെ പിഴശിക്ഷ ലഭിക്കും. കുറ്റമാവർത്തിച്ചാൽ പിഴ ഇരട്ടിയാക്കുമെന്നും ഒമാൻ പരിസ്ഥിതിവിഭാഗം അറിയിച്ചു. രാജ്യത്ത് ഘട്ടംഘട്ടമായാണ് പ്ലാസ്റ്റിക് സഞ്ചികൾക്ക് നിരോധനം ഏർപ്പെടുത്തുന്നത്. 2027 ജൂലായ് ഒന്നോടെ പ്ലാസ്റ്റിക് സഞ്ചികളില്ലാത്ത ഒമാനായി മാറുകയാണ് ലക്ഷ്യം.