ബാങ്ക് ഇടപാടുകാരുടെ വ്യക്തിവിവരങ്ങൾ പുതുക്കി നൽകിയില്ലെങ്കിൽ ബാങ്കുകൾ നൽകിയ വിവിധ കാർഡുകൾ റദ്ദാകാൻ സാധ്യതയുണ്ടെന്ന് ദുബൈ. ഇടപാടുകാരുടെ വ്യക്തി വിവരങ്ങൾ പുതുക്കുകന്നത് ബാങ്ക് ഇടപാടിനുള്ള അടിസ്ഥാന നിബന്ധനയാണ്. ബാങ്കിൽ സമർപ്പിച്ച രേഖകൾ കാലാവധി തീർന്നാൽ ഒരു മാസം കഴിഞ്ഞിട്ടും വിവരങ്ങൾ പുതുക്കിയില്ലെങ്കിൽ ബാങ്കുമായി ബന്ധപ്പെട്ട കാർഡുകൾ മരവിപ്പിക്കുകയും ഇതോടെ ബാങ്കിടപാടുകൾ തടസ്സപ്പെടുകയും ചെയ്യും. കാലാവധിയുള്ള പാസ്പോർട്ട്, എമിറേറ്റ്സ് ഐഡി എന്നീ പകർപ്പുകളാണ് ഇടപാടുകൾക്കുള്ള അടിസ്ഥാന രേഖ. ചില ഇടപാടുകൾക്ക് ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ശമ്പളപത്രവും ബാങ്കുകൾ ആവശ്യപ്പെന്നുണ്ട്. വിദേശികളുടെ വീസ കാലാവധിയാണ് പ്രധാന രേഖ. സ്വദേശികളായാലും വിദേശികളായാലും സമർപ്പിക്കുന്ന രേഖകൾ കാലാവധിയുള്ളതാകണം എന്ന് സെൻട്രൽ ബാങ്ക് നിർദേശം നൽകി. സ്വദേശികൾക്ക് പാസ്പോർട്ടും വിദേശികൾക്ക് വീസ പതിച്ച പാസ്പോർട്ട് പകർപ്പ്, താമസ വിലാസം, ടെലിഫോൺ നമ്പർ എന്നിവ നൽകിയാൽ ഇടപാടുകൾ സാധ്യമായിരുന്നു എങ്കിൽ ഇപ്പോൾ സാക്ഷ്യപ്പെടുത്തിയ കെട്ടിട വാടകക്കരാർ വരെ ചില ബാങ്കുകൾ ആവശ്യപ്പെടുന്നുണ്ട്. ചില ബാങ്കുകൾ ജല – വൈദ്യുതി ബില്ലുകളും ആവശ്യപ്പെടുന്നു. ഇത് സെൻട്രൽ ബാങ്ക് നൽകിയ മാർഗനിർദേശങ്ങൾ പ്രകാരമാണ് രേഖകൾ ആവശ്യപ്പെടുന്നതെന്നാണ് ബാങ്കുകൾ ചൂണ്ടിക്കാട്ടി.