റിയാദിൽ നിന്നും ജിസാനിൽ നിന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട രണ്ടു മയക്കുമരുന്ന് സംഘങ്ങളെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളവും ജിസാനിലെ ഫറസാന്‍ ദ്വീപും വഴി മയക്കുമരുന്ന് കടത്തിയ സംഘങ്ങളില്‍ മൊത്തത്തിൽ 13 പ്രതികളാണുള്ളത്. ഇവരിൽ ഒരാൾ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥനാണ്. 4 പേർ സകാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റി ഉദ്യോഗസ്ഥരും 2 പേർ പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥരുംമാണ്. ബാക്കിയുള്ളവർ യെമൻ, സിറിയ എന്നീ രാജ്യക്കാരുമാണ്. സൗദി ആഭ്യന്തര മന്ത്രാലയം നിയമാനുസൃത നടപടിയെടുത്ത് പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.