രാജ്യത്തേക്ക് യാത്രാവിലക്കില്ലാത്ത ഗ്രീൻ ലിസ്റ്റിലുള്ള രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്ക് ഉംറ തീർത്ഥാടനത്തിന് അനുമതി നൽകി. ദിവസവും 20000 പേർക്ക് ഉംറ ചെയ്യാനുള്ള അനുമതി നൽകുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രലയം വ്യക്തമാക്കി. വിദേശത്ത് നിന്നുള്ളവർക്കും ഉംറ നിർവഹിക്കാൻ അവസരം ഒരുക്കും.
ഗ്രീൻലിസ്റ്റിലുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് രാജ്യത്തേക്ക് പ്രവേശിക്കുവാനും ഉംറ നിർവഹിക്കാൻ അനുമതി നൽകുമെന്നും ഹജ്ജ് ഉംറ മന്ത്രാലയ വക്താവ് എന്‍ജിനിയര്‍ ഹിശാം സഈദ് പറഞ്ഞു. ഇതിനുള്ള നടപടിക്രമങ്ങളും നിബന്ധനകളും ആരോഗ്യ മന്ത്രാലയവും സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും ഉടന്‍ പുറത്തിറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഹജ്ജിന് ശേഷം ഉംറ തീര്‍ത്ഥാടനം പുനരാരംഭിച്ചെങ്കിലും ആഭ്യന്തര തീര്‍ത്ഥാടകര്‍ മാത്രമാണ് ഇപ്പോള്‍ ഉംറ നിര്‍വഹിക്കാന്‍ എത്തുന്നത്. നിലവിലെ ഉംറ തീര്‍ഥാടനത്തിന്റെ വിജയത്തിനനുസരിച്ച് നിബന്ധനകളും നടപടികളും ലഘൂകരിക്കുവാനും ക്രമാനുഗതമായി കൂടുതല്‍ പേര്‍ക്ക് അവസരമൊരുക്കുവാന് പദ്ധതിയുള്ളതായും ഹിശാ സഈദ് പറഞ്ഞു.