കുവൈത്തിൽ വിസ കച്ചവടം നടത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്ന പുതിയ നിയമം ഉടൻ പ്രാബല്യത്തിൽ വരുന്നു. നവംബർ 12ന് മന്ത്രിസഭായോഗം അംഗീകരിച്ച നിയമം അനുസരിച്ച്, വിസ കച്ചവടം നടത്തുന്നവർക്ക് 5 വർഷം വരെ തടവും 10,000 ദിനാർ വരെ പിഴയും ലഭിക്കും. പുതിയ നിയമത്തിലൂടെ റെസിഡൻസി സംവിധാനത്തെ കൂടുതൽ സുതാര്യവും നിയന്ത്രിതവുമാക്കുകയാണ് ലക്ഷ്യം. പുതിയ നിയമപ്രകാരം, ഹോട്ടലുകളിൽ താമസിക്കുന്ന വിദേശികളുടെ വിവരങ്ങൾ 24 മണിക്കൂറിനുള്ളിൽ അധികൃതരെ അറിയിക്കണമെന്ന നിർദ്ദേശമുണ്ട്. കൂടാതെ സ്പോർട്ട് നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ പ്രവാസികൾ രണ്ടാഴ്ചയ്ക്കുള്ളിൽ ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കണം. സന്ദർശക വിസയിൽ വരുന്നവർക്ക് കൂടിയത് മൂന്ന് മാസം മാത്രമേ രാജ്യത്ത് താമസിക്കാൻ അനുവദിക്കൂ. ആഭ്യന്തര മന്ത്രാലയത്തിന്റെ മുൻകൂർ അനുമതിയില്ലാതെ പ്രവാസികൾക്ക് ആറു മാസത്തിൽ കൂടുതൽ വിദേശത്ത് താമസിക്കാൻ കഴിയില്ല. റെസിഡൻസി ലംഘനങ്ങൾക്ക് ഒരു വർഷം വരെ തടവും 1,200 ദിനാർ വരെ പിഴയും.സന്ദർശന വിസയുമായി ബന്ധപ്പെട്ട ലംഘനങ്ങൾക്ക് 2,000 ദിനറാണ് പിഴ. നിയമവിരുദ്ധമായ പ്രവേശനം മൂന്ന് വർഷം വരെ തടവും 3,000 ദിനാർ വരെ പിഴയും ലഭിക്കും. നിയമവിരുദ്ധമായി പ്രവാസികളെ ജോലിക്കെടുക്കുകയോ കുടിശ്ശിക അടയ്ക്കുന്നതിൽ പരാജയപ്പെടുകയോ ചെയ്താൽ രണ്ട് വർഷം വരെ തടവും 10,000 ദിനാർ വരെ പിഴയും ലഭിക്കുമെന്ന് നിയമ വ്യവസ്ഥയിൽ വ്യതമാക്കി.