കോവിഡ് വ്യാപന സാഹചര്യത്തിൽ സൗദി ഗവണ്മെന്റ് റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള രാജ്യങ്ങൾ സന്ദർശിക്കുന്ന പൗരന്മാർക്ക് മൂന്ന് വർഷം യാത്രാവിലക്ക് ഏർപ്പെടുത്താൻ സൗദി തീരുമാനിച്ചിരിക്കുന്നു. അറബ് ന്യൂസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിയമം ലംഘിക്കുന്നവർക്ക് യാത്രാവിലക്കും പിഴയും ഏർപ്പെടുത്താൻ ആണ് തീരുമാനം.
ഇന്ത്യ, അഫ്ഗാനിസ്ഥാന്‍, അര്‍ജന്റീന, ബ്രസീല്‍, ഈജിപ്ത്, എത്യോപ്യ, ഇന്തോനേഷ്യ, ലെബനാന്‍, പാക്കിസ്ഥാന്‍, സൗത്ത് ആഫ്രിക്ക, തുര്‍ക്കി, വിയറ്റ്‌നാം, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് യാത്രാവിലക്കുള്ളത്. ഏർപ്പെടുത്തിയ വിലക്കുകൾ ലംഘിക്കുന്നവർക്ക് അടുത്ത മൂന്ന് വർഷത്തേക്ക് സൗദി അറബിയയ്ക്ക് പുറത്തേക്ക് യാത്ര ചെയ്യാൻ വിലക്കേർപ്പെടുത്തും.