ഒമാനിൽ തൊഴിൽ നിയമലഘംന പരിശോധനയിൽ റസിഡന്റ്സ് കാർഡ് പുതുക്കാത്ത പ്രവാസികളെ അറസ്റ്റ് ചെയ്തു. വടക്കൻ ബാത്തിന ഗവർറേറ്റിൽനിന്ന് കഴിഞ്ഞ മാസം 638 പ്രവാസി തൊഴിലാളികളെ തൊഴിൽ നിയമ ലംഘനത്തിന്റെ പേരിൽ അറസ്റ്റ് ചെയ്തതായി തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. അറസ്റ്റിലായവരിൽ റസിഡന്റ്സ് കാർഡ് കാലാവധി പുതുക്കാത്ത 260 തൊഴിലാളികൾ ഉൾപെടും. 80 കേസുകൾ പബ്ലിക് പ്രോസിക്യൂഷന് ഇക്കാലയളവിൽ കൈമാറിയതായും തൊഴിൽ മന്ത്രാലയം കൂട്ടിച്ചേർത്തു. വർക്ക് ഷോപ്പുകൾ മുതൽ വാണിജ്യ, വ്യാവസായിക സൈറ്റുകൾ വരെയുള്ള സ്വകാര്യ മേഖലയിലെ 62 ഇടങ്ങളിലായി അധികൃതർ പരിശോധന നടത്തി. തൊഴിൽ മന്ത്രാലയത്തിന് കീഴിലെ ദാഖിലിയയിലുള്ള ലേബർ ഡയറക്ടറേറ്റ് ജനറൽ ഓഫ് ലേബറാണ് സെപ്റ്റംബർ 28നും ഒക്ടോബർ 3 നും ഇടയിൽ
വിവിധ സ്വകാര്യ മേഖലയിൽ പരിശോധന നടത്തിയിരുന്നത്.