സൗദി അറേബ്യയിൽ സുരക്ഷാ ക്യാമറകൾ ഉപയോഗിക്കുന്നതിന് 18 നിബന്ധനകൾ സൗദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. ഈ മാദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ വൻ തുക പിഴ ഈടാക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. സിസിടിവി ക്യാമറകൾ പകർത്തുന്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ചാൽ 20,000 റിയാലാണ് പിഴ. ഇത്തരം വിവിധ നിയമലംഘനങ്ങൾക്കുള്ള പിഴകൾ സംബന്ധിച്ച വിശദ വിവരം ഇത്തരം പിഴകൾ അടയ്ക്കാൻ മന്ത്രാലയം ഏർപ്പെടുത്തിയ ‘ഈഫാ’ആപ്പിൽ പരസ്യപ്പെടുത്തിയിട്ടുണ്ട്. ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങൾ അനധികൃതമായി മായ്ച്ച് കളഞ്ഞാലും 20,000 റിയാൽ പിഴ ചുമത്തും. കാമറകളും അതിെൻറ റെക്കോർഡിങ് സംവിധാനവും കേടുവരുത്തിയാലും പിഴ 20,000 റിയാലാണ്. പൊതുസുരക്ഷാ വകുപ്പിെൻറ അനുമതി വാങ്ങാതെ തെർമൽ കാമറകൾ സ്ഥാപിച്ചാൽ പിഴ 10,000 റിയാലും ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കാത്ത കാമറകളും അനുബന്ധസ്ഥാപനങ്ങളും സ്ഥാപിച്ചാൽ 500 റിയാലുമാണ് പിഴ. ലേഡീസ് ബ്യൂട്ടിപാർലറുകൾ, സ്പാകൾ, വിവിധതരം ക്ലബ്ബുകൾ എന്നിവക്കുള്ളിൽ സുരക്ഷാ കാമറകൾ സ്ഥാപിക്കൽ, ഹോട്ടലുകളും ഫർണിഷ്ഡ് അപാർട്ട്‌മെൻറുകളും അടക്കമുള്ള ടൂറിസ്റ്റ് താമസസൗകര്യങ്ങളിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കൽ, ഓപ്പറേഷൻ തിയേറ്ററുകളിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കൽ, മെഡിക്കൽ പരിശോധനാ മുറികളിലും ഫിസിയോ തെറാപ്പി മുറികളിലും കിടത്തി ചികിത്സിക്കുന്ന മുറികളിലും വസ്ത്രം മാറുന്ന മുറികളിലും നിരീക്ഷണ കാമറകൾ സ്ഥാപിക്കൽ, പൊതുസുരക്ഷാ വകുപ്പിെൻറ അനുമതിയില്ലാതെ ഓഡിയോ റെക്കോർഡിങ് ഉപകരണം പ്രവർത്തിപ്പിക്കൽ, ടോയ്‌ലറ്റുകൾക്കകത്ത് നിരീക്ഷണ കാമറകൾ സ്ഥാപിക്കൽ എന്നീ നിയമ ലംഘനങ്ങൾക്ക് 10,000 റിയാലാണ് പിഴ. സി.സി.ടി.വി സ്ഥാപിച്ചിരിക്കുന്നത് സംബന്ധിച്ചുള്ള മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപനത്തിെൻറ മുഴുവൻ പ്രവേശന കവാടങ്ങളിലും പുറത്തേക്കുള്ള വഴികളിലും സ്ഥാപിച്ചില്ലെങ്കിലും നിർദ്ദിഷ്ട മാനദണ്ഡങ്ങൾ പ്രകാരമുള്ള കാമറകൾ സ്ഥാപിച്ചില്ലെങ്കിലും 1,000 റിയാൽ പിഴ ചുമത്തും. നിയമം അനുശാസിക്കുന്ന കാലം വരെ കാമറാദൃശ്യങ്ങൾ സൂക്ഷിച്ചില്ലെങ്കിൽ 5,000 റിയാലാണ് പിഴ. ആഭ്യന്തര മന്ത്രാലയത്തിെൻറയോ പൊതുസുരക്ഷാ വകുപ്പിെൻറയോ കോടതി ഉത്തരവിെൻറയോ അനുമതിയില്ലാതെയും അന്വേഷണ ഏജൻസികളുടെ അപേക്ഷ കൂടാതെയും കാമറ ദൃശ്യങ്ങൾ പ്രചരിപ്പിക്കുയോ മായ്ച്ചുകളയുകയോ ചെയ്യുന്നതും കുറ്റകരമെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു.









