ഹജ്ജിനിടെ ഇത്തവണ സൗദിയിൽ 1301 തീർത്തടാകർ മരിച്ചെന്നു സൗദി ഹജ്ജ് മന്ത്രി ഫഹദ് അൽ ജലാജിൽ. മരിച്ചവരിൽ 83 ശതമാനം പേരും കൃത്യമായ രേഖകളില്ലാതെയും നിയമവിധേയമല്ലാതെയും ഹജ്ജിനെത്തിയവരായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. രേഖകളില്ലാത്തതിനാൽ തന്നെ തീർത്ഥാടകർക്കായി ഒരുക്കിയ ടെൻറുകൾ ഉൾപ്പെയുള്ള സൗകര്യങ്ങളിലേക്ക് കടക്കാതെ ഹജ്ജ് കർമ്മങ്ങൾ നിർവഹിച്ചതാണ് ഇവരെ അപകടത്തിലാക്കിയത്. അറഫ ദിനത്തിൽ ഉൾപ്പടെയുണ്ടായ കടുത്ത ചൂടും വെയിലും നേരിട്ടേറ്റതും കടുത്ത ചൂടിൽ ദീർഘദൂരം നടന്നതും ആണ് മിക്കവരുടെയും മരണത്തിന് ഇടയാക്കിയത്. പ്രായമേറിയവരും ഗുരുതര രോഗമുള്ളവരുമാണ് മരിച്ചവരുടെ കണക്കിൽ ഏറ്റവും കൂടുതലുള്ളത്. മൃതദേഹങ്ങൾ തിരിച്ചറിയുന്നതുൾപ്പടെ നടപടികൾ പൂർത്തീകരിച്ചതായി അധികൃതർ വ്യക്തമാക്കി. 68 ഇന്ത്യക്കാർ മരിച്ചതായി ഇന്ത്യൻ അധികൃതർ നേരത്തെ പ്രതികരിച്ചിരുന്നു.