ഒമാനിലെ അൽ ദാഖിലിയ ഗവർണറേറ്റിൽ നടത്തിയ പരിശോധനയിൽ പൊതുധാർമികത ലംഘിക്കുന്ന തരത്തിലുള്ള ചിത്രങ്ങൾ കണ്ടെത്തിയതെനെ തുടർന്ന് കുട്ടികൾക്കുള്ള സ്വീറ്റ്സ് പിടിച്ചെടുത്തതായി അധികൃതർ. നിസ്വയിലെ ഒരു വ്യാപാര സ്ഥാപനത്തിനെതിരെയാണ് അൽ ദാഖിലിയ ഗവർണറേറ്റിലെ ഉപഭോക്തൃ സംരക്ഷണ വിഭാഗം, മാർക്കറ്റ് റെഗുലേഷൻ കൺട്രോൾ സെക്ഷൻ നടപടി സ്വീകരിച്ചത്. സാധാരണ നടത്താറുള്ള പരിശോധനകളുടെ ഭാഗമായാണ് ഗവർണറേറ്റിലെ വ്യാപാര സ്ഥാപനങ്ങളിലെത്തിയത്. പരിശോധനക്കിടെയാണ് പൊതുധാർമ്മികത ലംഘിക്കുന്ന ചിത്രങ്ങൾ ഉൾപ്പെട്ടെന്ന പേരിൽ കുട്ടികൾക്കുള്ള 3,571 സ്വീറ്റ്സ് പിടിച്ചെടുത്തത്. സ്ഥാപനത്തിന് പിഴ ചുമത്തിയതായും അധികൃതർ വ്യക്തമാക്കി. ഇതേ കുറിച്ച് ചോദിച്ചപ്പോൾ ഇത്തരം ചിത്രങ്ങൾക്ക് നിരോധനമുണ്ടെന്നതിനെ കുറിച്ച് അറിയില്ലായിരുന്നു എന്നാണ് കടയുടെ ഉടമ പറഞ്ഞത്. സിനസ് ഉടമകൾ ബന്ധപ്പെട്ട അധികൃതരുമായി നിരന്തരം ആശയവിനിമയം നടത്തേണ്ടതും പുതിയ മാർഗനിർദ്ദേശങ്ങളെ കുറിച്ചും തീരുമാനങ്ങളെ കുറിച്ചും അറിഞ്ഞിരിക്കേണ്ടതും പ്രധാനമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.