വ്യാജ ബി.ടെക് സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടിയ ഇന്ത്യൻ യുവാവിന് ദമ്മാം ക്രിമിനൽ കോടതി ഒരു വർഷം തടവും 5,000 റിയാൽ പിഴയും ചുമത്തി. ഉസ്മാനിയ യൂനിവേഴ്സിറ്റിയുടെ പേരിലുള്ള വ്യാജ ബി.ടെക് സർട്ടിഫിക്കറ്റാണ് ഇന്ത്യക്കാരൻ ഉപയോഗിച്ചത്. സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്സ് അംഗത്വത്തിനുവേണ്ടി സമർപ്പിച്ചപ്പോൾ വ്യാജ സർട്ടിഫിക്കറ്റാണെന്ന് തെളിഞ്ഞതിനെത്തുടർന്നാണ് നടപടി.