ഷാര്‍ജയില്‍ വഴിയില്‍നിന്ന് ലഭിച്ച വിലപ്പെട്ട രേഖകളും 18,000 ദിര്‍ഹവും അടങ്ങുന്ന പേഴ്‌സ് ഉടമയായ പാക് പൗരന് തിരികെനല്‍കി മലയാളി യുവാവ് മാതൃകയായി. ഹൗസ് ഡ്രൈവറായി ജോലിനോക്കുന്ന കണ്ണൂര്‍ അഞ്ചരക്കണ്ടി മഴപ്പാല സ്വദേശി റിജേഷ് സി.പിയാണ് പ്രവാസികള്‍ക്ക് അഭിമാനമായത്. കളഞ്ഞുകിട്ടിയ പേഴ്‌സിലെ മൊബൈല്‍ നമ്പരില്‍നിനാണ് റിജേഷ് ഉടമയായ അബ്ദുള്‍ വഹാബിനെ കണ്ടെത്തിയത്.