അബുദാബി: യു.എ.ഇ.യിലെ സ്വദേശിവത്കരണ നിയമത്തിൽ ക്രമക്കേട് നടത്തിയ സ്വകാര്യസ്ഥാപനത്തിന് ഒരുലക്ഷം ദിർഹം പിഴ ചുമത്തിയതായി മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം. സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട് കമ്പനിയിലെ ജീവനക്കാരുടെ എണ്ണം 50-ൽ താഴെയാണെന്ന് കാണിക്കാൻ തൊഴിലുടമ ക്രമക്കേട് നടത്തിയതായി അധികൃതരുടെ പരിശോധനയിൽ തെളിഞ്ഞിരുന്നു. ചില ജീവനക്കാരുടെ തൊഴിൽ അനുമതി റദ്ദാക്കുകയും അതേ ഉടമയുടെ കീഴിലെ മറ്റൊരു സ്ഥാപനത്തിൽ ജോലിനൽകുകയും ചെയ്തതായി കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. അർധവാർഷിക സ്വദേശിവത്കരണ ലക്ഷ്യം കൈവരിക്കുന്നതിനായി അടുത്തമാസം ഏഴോടെ സ്വകാര്യസ്ഥാപനങ്ങളിൽ ഒരുശതമാനം സ്വദേശി നിയമനം നടപ്പാക്കണമെന്നാണ് നിബന്ധന.