സ്വകാര്യ കമ്പനികളില്‍ സ്വദേശി ജീവനക്കാരുടെ എണ്ണം കുറഞ്ഞാൽ കനത്ത പിഴ ചുമത്താന്‍ നീക്കവുമായി പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിലെ നാഷണല്‍ ലേബര്‍ വിഭാഗം. നിശ്ചിത ശതമാനം സ്വദേശി ജീവനക്കാരെ കമ്പനികളിൽ നിയമിക്കണമെന്നാണ് നിർദേശം. കുവൈത്തിലെ പ്രമുഖ മാധ്യമമായ അല്‍ ജരീദയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
സ്വകാര്യ സ്ഥാപനങ്ങളിൽ സ്വദേശി വത്കരണം കര്‍ശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കുന്നത്. അന്താരാഷ്ട്ര സാമ്പത്തിക മാനദണ്ഡങ്ങള്‍ പ്രകാരമാണ് സ്വകാര്യ സ്ഥാപനങ്ങളിലെ സ്വദേശികളുടെ എണ്ണം നിജപ്പെടുത്തുന്നതെന്നും അധികൃതര്‍ അറിയിച്ചു.