സൗദിയിൽ ഹോട്ടലുകൾക്ക് പുറത്തും ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈന് അനുമതി നൽകി തുടങ്ങിയതായി മന്ത്രാലയം അറിയിച്ചു. ഹോട്ടൽ ക്വാറന്റൈൻ ഇനത്തിൽ വിദേശികൾക്ക് വൻ തുക ലഭിക്കാൻ ഇതിലൂടെ സാധിക്കും. റിയാദ്, ജിദ്ദ, ദമ്മാം, ദഹ്റാൻ, എന്നിവിടങ്ങളിലായി 3,276 ആളുകളെ ഉൾകൊള്ളാൻ ശേഷിയുള്ള 25 കേന്ദ്രങ്ങളും, 1,669 പേരെ ഉൾകൊള്ളാൻ ശേഷിയുള്ള 10 കെട്ടിടങ്ങളും ഉൾപ്പെടെ മുപ്പത്തി അഞ്ചോളം കെട്ടിടങ്ങൾക്കാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇതിനോടകം അനുമതി നൽകിയിരിക്കുന്നത്.
കമ്പനികൾക്ക് സ്വന്തം സ്ഥാപനങ്ങളിലും തൊഴിലാളികൾക്ക് ക്വാറന്റൈൻ സൗകര്യം ഒരുക്കാനാകുമെന്ന് മുനിസിപ്പൽ, റൂറൽ അഫയേഴ്സ് ആന്റ് ഹൗസിംഗ് മന്ത്രാലയം അറിയിച്ചു. ക്യൂ ആർ കോഡ് വഴി റൂം ബുക്ക് ചെയ്യുന്നതിനും, അത് വിമാന കമ്പനികൾക്ക് പരിശോധിക്കുന്നതിനുള്ള വെബ് സൈറ്റ്, യാത്രക്കാരെ വിമാനതാവളത്തിൽ നിന്ന് റൂമിലെത്തിക്കുന്നതിനുള്ള സൗകര്യം, കോവിഡ് പരിശോധന നടത്തുന്നതിന് ലാബുകളുമായുള്ള കരാർ തുടങ്ങിയ സൗകര്യങ്ങളും നിർബന്ധമാണമെന്ന് മന്ത്രാലയം വ്യക്തമാക്കി. കെട്ടിടങ്ങളുടെ ലൊക്കേഷൻ, ഘടന, കിച്ചൺ, ബാത്ത് റൂം തുടങ്ങി അടിസ്ഥാന സൗകര്യങ്ങൾ പരിശോധിച്ച ശേഷമാണ് ക്വാറന്റൈൻ ലൈസൻസ് അനുവദിക്കുക.