ദാര്‍സൈത് ഇന്ത്യന്‍ സ്‌കൂള്‍ മാനേജ്മെന്റിലെ ഉത്തരവാദിത്തപെട്ടവര്‍ നടത്തിയ മോശം പ്രവര്‍ത്തനങ്ങള്‍ ചോദ്യം ചെയ്തതിന്റെ പേരില്‍ ഇല്ലാത്ത കാരണങ്ങള്‍ ആരോപിച്ചു പുറത്താക്കപ്പെട്ട പ്രധാന അദ്ധ്യാപിക ഡോക്ടര്‍. ശ്രീദേവി പ്രദീപ് തഷ്ണാത്തിന് അറുപത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഒമാന്‍ അപ്പീല്‍ കോടതി വിധി പുറപ്പെടുവിച്ചു. ഒമാനിലെ കോടതികള്‍ തന്റെ സത്യാവസ്ഥ മനസിലാക്കിയെന്നും ഒമാന്‍ എന്ന രാജ്യത്തോടും രാജ്യത്തിന്റെ നീതിപീഠത്തോടും എന്നും ആദരവ് ഉണ്ടാകുമെന്നും കോടതി വിധി അറിഞ്ഞതിന് ശേഷം ശ്രീദേവി മാധ്യമങ്ങളോട് പറഞ്ഞു.
തന്റെ ഭാഗത്ത് നീതി ഉണ്ടെന്ന ഉറച്ച ബോധ്യമുള്ളതിനാലാണ് താന്‍ കേസുമായി മുന്നോട്ടു പോയതെന്നും ശ്രീദേവി പറഞ്ഞു. പ്രിന്‍സിപ്പലിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായിരുന്നുവെന്നും അതിനാൽ ആരോപണങ്ങൾ ഒന്നും നിലനിൽക്കുന്നില്ലെന്നും കോടതി കണ്ടെത്തി.
പ്രൈമറി കോടതിയില്‍ നിന്നും, അപ്പീല്‍ കോടതിയില്‍ നിന്നും ശ്രീദേവി ടീച്ചറിന് അനുകൂല വിധി ലഭിക്കുകയുണ്ടായി. അറുപതു ലക്ഷം ഇന്ത്യന്‍ രൂപയാണ് കോടതി നഷ്ടപരിഹാരമായി വിധിച്ചിരിക്കുന്നത്. ആറു വര്‍ഷവും നാല് മാസവും ഇരുപത്തി രണ്ടു ദിവസവുമാണ് ശ്രീദേവി തഷ്ണാത്ത് ദാര്‍സൈത് ഇന്ത്യന്‍ സ്‌കൂളില്‍ പ്രധാന അധ്യാപികയായി സേവനമനുഷ്ഠിച്ചത്.