ഒമാനിൽ താപനിലയിൽ വീണ്ടും വർധനവുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പ്രധാനമായും ഒമാൻ കടലിനോട് ചേർന്നുള്ള തീരദേശ ഗവർണറേറ്റുകളിലാണ് താപനിലയിൽ വർധനവുണ്ടാവുക. താപനില ഉയരുന്നതിനാൽ, മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ പൊതുജനങ്ങളോട് അധികൃതർ ആവശ്യപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് ദിമ വതാഈനിൽ ആണ്. 47.2 ഡിഗ്രി സെൽഷ്യസ് ആണ് ഇവിടുത്തെ ചൂട്. ഹംറ അദ് ദുരുവിലും സമാനമായ ചൂടാണ് അനുഭവപ്പെട്ടത്. സുനൈന, റുസ്താഖ്, ബുറൈമി തുടങ്ങിയ മറ്റ് പ്രദേശങ്ങളിലും 45 ഡിഗ്രിക്ക് മുകളിലായിരുന്നു ചൂട് രേപ്പെടുത്തിയത്. ദിവസങ്ങൾക്ക് മുൻപ് രാജ്യത്തിന്റെ പലയിടങ്ങളിലും 50 ഡിഗ്രി സെൽഷ്യസിന് അടുത്തായിരുന്നു ചൂട്.









