താമസ, തൊഴിൽ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് സൗദി അധികൃതർ ഒരാഴ്ചയ്ക്കുള്ളിൽ 13,532 പേരെ അറസ്റ്റ് ചെയ്തതായി സൗദി പ്രസ് ഏജൻസി . താമസനിയമങ്ങൾ ലംഘിച്ചതിന് ആകെ 7,903 പേരെയും അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിച്ചതിന് 3,744 പേരെയും തൊഴിൽ സംബന്ധമായ പ്രശ്നങ്ങൾക്ക് 1,885 പേരെയും അറസ്റ്റ് ചെയ്തു. നിയമവിരുദ്ധമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായവരിൽ 67 ശതമാനം എത്യോപ്യക്കാരും 31 ശതമാനം യെമനും 2 ശതമാനം മറ്റ് രാജ്യക്കാരുമാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. അയൽരാജ്യങ്ങളിലേക്ക് കടക്കാൻ ശ്രമിച്ചതിന് 34 പേർ കൂടി പിടിക്കപ്പെട്ടു. നിയമലംഘകരെ കൊണ്ടുപോകുന്നതിലും പാർപ്പിച്ചതിലും പങ്കാളികളായതിന് 17 പേരെ അറസ്റ്റ് ചെയ്തതായും എസ്പിഎ റിപ്പോർട്ട് ചെയ്തു. നിയമവിരുദ്ധമായി രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് സൗകര്യമൊരുക്കുന്ന, ഗതാഗത സൗകര്യവും താമസ സൗകര്യവും നൽകുന്ന, ആർക്കും പരമാവധി 15 വർഷം വരെ തടവും 1 മില്യൺ റിയാൽ വരെ പിഴയും വാഹനങ്ങളും സ്വത്തും കണ്ടുകെട്ടലും ശിക്ഷ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.









