അബുദാബിയിൽ വ്യാജ സിക്ക് ലീവ് നൽകിയ 4 ആരോഗ്യ കേന്ദ്രങ്ങൾ അടച്ചുപൂട്ടിയതായി റിപ്പോട്. ആരോഗ്യപരിശോധനയ്ക്കു ഹാജരാകാത്തവർക്കു പോലും പണം ഈടാക്കി വാട്സാപ്പിലൂടെ സിക്ക് ലീവ് അയച്ചുകൊടുത്തതായി അധികൃതർ കണ്ടെത്തിയതിനെ തുടർന്നാണു നടപടിയെടുത്തത്. കൂടാതെ രോഗികളുടെ വ്യാജ റെക്കോർഡുകളുണ്ടാക്കി ആരോഗ്യ ഇൻഷുറൻസ് ക്ലെയിം ചെയ്തതായും അധികൃതർ കണ്ടെത്തിയിരുന്നു. പ്രതികളെ പബ്ലിക് പ്രോസിക്യൂഷനു കൈമാറിയതായാണ് വിവരം. ആരോഗ്യവിഭാഗത്തിന്റെ കർശന മാനദണ്ഡങ്ങൾ പാലിക്കാൻ എല്ലാ ആരോഗ്യ കേന്ദ്രങ്ങളും ബാധ്യസ്ഥരാണെന്നും കുറ്റക്കാർക്കെതിരെ കടുത്ത നടപടിയെടുക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.