മക്കയിൽ സമൂഹ മാധ്യമങ്ങളിൽ വ്യാജ ഹജ്ജ് സേവന പരസ്യം നൽകിയ രണ്ട് വിദേശികളെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. മക്ക പൊലീസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. യമൻ, ഈജിപ്ത് സ്വദേശികളെയാണ് പോലീസ് പിടികൂടിയത്. ഹജ്ജ് തീർത്ഥാടകർക്ക് താമസ സൗകര്യം, ഗതാഗതം തുടങ്ങിയവ ചുരുങ്ങിയ ചെലവിൽ നൽകുമെന്നായിരുന്നു പ്രതികൾ വാഗ്ദാനം ചെയ്തത്. തുടർനടപടികൾക്കായി ഇരുവരെയും പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതാണ് വിവരം. വ്യാജ ഹജ്ജ് പരസ്യങ്ങൾ വ്യാപകമായതോടെ ശക്തമായ നടപടികളാണ് മന്ത്രാലയം നടപ്പാക്കുന്നത്. നിയമലംഘനങ്ങൾ ശ്രദ്ധയിൽ പെടുന്നവർ 911 ,933 എന്നീ നമ്പറുകളിൽ വിളിച്ചറിയിക്കണമെന്നും അധികൃതർ നിർദേശിച്ചു.