ടൂറിസം മേഖലയിൽ 41 തൊഴിലുകൾ സൗദിവത്കരിക്കാൻ തീരുമാനമായതായി സൗദി മാനവ വിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. സ്വകാര്യ മേഖല സ്ഥാപനങ്ങളിലായിരിക്കും നിയമം നടപ്പാക്കുന്നത്. 3 ഘട്ടങ്ങളിലായിട്ടായിരിക്കും സ്വദേശിവത്കരണം നടപ്പാക്കുക.
സ്വദേശികൾക്ക് ജോലി അവസരം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ തീരുമാനം. ഹോട്ടലുകളുമായി ബന്ധപ്പെട്ട തസ്തികകളായ മാനേജർ, ഓപ്പറേഷൻസ് മാനേജർ, റിസപ്ഷനിസ്റ്റ്, കൺട്രോൾ മാനേജർ, ട്രാവൽ ഏജൻസി മാനേജർ, പ്ലാനിങ് ആൻഡ് ഡെവലപ്‌മെന്റ് മാനേജർ എന്നിവ ഇതിൽ ഉൾപ്പെടുന്നതാണ്. 2026 ഏപ്രിൽ 22 നായിരിക്കും ആദ്യഘട്ട സ്വദേശിവത്കരണം ആരംഭിക്കുക. രണ്ടാം ഘട്ടം 2027 ജനുവരി മൂന്നിനും അവസാന ഘട്ടം 2028 ജനുവരി രണ്ടിനും ആരംഭിക്കും.