യുഎഇയിൽ ഇന്നും പൊടിപടലങ്ങൾ നിറഞ്ഞ അന്തരീക്ഷമായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
യുഎഇയിൽ ഇന്നലെ ശക്തമായ പൊടിക്കാറ്റാണ് വീശിയത്. മണിക്കൂറിൽ 45 കിലോമീറ്റർ വരെ വേഗത്തിലാണ് കാറ്റ് വീശിയത്. ഇതോടെ ദൃശ്യപരിധി ഗണ്യമായി കുറഞ്ഞത് ഗതാഗതം തടസ്സപ്പെട്ടു. ചൊവ്വാഴ്ച രാത്രി അബുദാബിയിൽനിന്ന് ആരംഭിച്ച പൊടിക്കാറ്റ് ഇന്നലെ ദുബായ്, ഷാർജ, അൽഐൻ, അൽദഫ്ര എന്നീ യുഎഇയുടെ ഇതര ഭാഗങ്ങളെ ബാധിച്ചു. രാവിലെ ജോലിക്കു പോയവർ മണിക്കൂറുകൾ എടുത്താണ് ഓഫിസുകളിലെത്തിയത്. ഇന്നും പൊടിപടലങ്ങൾ നിറഞ്ഞ അന്തരീക്ഷമായതിനാൽ. വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പിൽ വ്യക്തമാക്കി. ചില പ്രദേശങ്ങളിൽ ദൂരക്കാഴ്ച 100 മീറ്റർ വരെ കുറയാൻ സാധ്യതയുണ്ട്. വാഹനമോടിക്കുന്നതിനിടെ ഫോൺ ഉപയോഗിക്കുന്നതിനും ചിത്രവും ദൃശ്യവും പകർത്തുന്നതിനും വിലക്കുണ്ട്. പൊടിനിറഞ്ഞ അന്തരീക്ഷത്തിൽ രാജ്യമെങ്ങും യെലൊ അലർട്ടും ചിലയിടങ്ങളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിരുന്നു. ദുബായി, അബുദാബി എന്നീയിടങ്ങളിൽ താപനില അൽപം കുറഞ്ഞിട്ടുണ്ട്.