കുവൈത്തിൽ വിശുദ്ധ റമദാൻ മാസത്തിൽ ഭിക്ഷാടനത്തിൽ ഏർപ്പെട്ടതിന് പിടിക്കപ്പെടുന്ന പ്രവാസികളെ നാടുകടത്തുന്നതിനും സ്പോൺസറിനെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കുന്നതിനും ആഭ്യന്തര മന്ത്രാലയം ആവശ്യമായ നടപടികൾ സ്വീകരിച്ചതായി റിപ്പോർട്ട്. സാധാരണയായി യാചനയ്ക്കായി ഉപയോഗിക്കുന്ന മാർക്കറ്റുകൾ, മാളുകൾ, എന്നിവിടങ്ങളിൽ യാചകരെ കണ്ടെത്തുന്നതിന് സുരക്ഷാ സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ടെന്ന് സുരക്ഷാ വൃത്തങ്ങൾ വ്യക്തമാക്കി. പിടിക്കപ്പെട്ടാൽ അവരെ ഉടൻ അറസ്റ്റ് ചെയ്ത്നാ ടുകടത്തും. യാചകരുടെ സ്പോൺസർമാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.വിവിധ ഗവർണറേറ്റുകളിൽ ആവശ്യക്കാരെ സഹായിക്കുന്ന ചാരിറ്റബിൾ സെൻററുകളും ചാരിറ്റികളും ഉണ്ട്. സഹായം ആവശ്യമുള്ളവർക്ക് ഈ ഔദ്യോഗിക ചാരിറ്റബിൾ സ്ഥാപനങ്ങളിലേക്ക് പോകാവുന്നതാണെന്നും അധികൃതർ
കൂട്ടിച്ചേർത്തു.