ദേശീയ ദിനാഘോഷങ്ങളിൽ കർശന ട്രാഫിക് നിർദേശവുമായി കുവൈത്ത് .വാഹനങ്ങൾ അലങ്കരിക്കുന്നതിനും സുരക്ഷയ്ക്കും ട്രാഫിക് നിയമങ്ങൾ പാലിക്കുന്നതിനുമുള്ള നിബന്ധനകൾ ഉൾപ്പെടുത്തി രാജ്യത്ത് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് കർശനമായ മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ആഘോഷങ്ങൾ റോഡ് സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യുന്നില്ലെന്നും ഗതാഗതം തടസ്സപ്പെടുത്തുന്നില്ലെന്നും ഉറപ്പാക്കാനാണ് ഈ നടപടികൾ ലക്ഷ്യമിടുന്നത്. എല്ലാ വാഹനങ്ങളുടെ മുന്നിലും പിന്നിലുമുള്ള നമ്പർ പ്ലേറ്റുകൾ പൂർണമായി ദൃശ്യമായിരിക്കണമെന്നും അറിയിപ്പിൽ ചൂണ്ടിക്കാട്ടി. വാഹനങ്ങളുടെ മുൻവശത്തോ പിൻവശത്തോ വിൻഡ്ഷീൽഡുകളിൽ ടിന്റ് ചെയ്യുന്നതോ സ്റ്റിക്കറുകൾ പതിക്കുന്നതോ കർശനമായി നിരോധിച്ചിരിക്കുന്നു. ഇത് അപകട സാധ്യത വർധിപ്പിക്കും. കൂടാതെ, സ്റ്റിക്കറുകളോ റാപ്പുകളോ മറ്റേതെങ്കിലും സാമഗ്രികളോ ഉപയോഗിച്ച് വാഹനത്തിൻറെ യഥാർത്ഥ നിറം മൂടുന്നത് അനുവദനീയമല്ല. വാഹനങ്ങളെ തിരിച്ചറിയാനും ട്രാഫിക് നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും എല്ലാ വാഹനങ്ങളുടെ മുന്നിലും പിന്നിലും നമ്പർ പ്ലേറ്റുകൾ എല്ലായിപ്പോഴും പൂർണ്ണമായി ദൃശ്യമായിരിക്കണമെന്നും ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.