ഈ വര്‍ഷം അവസാനത്തോടെ സൗദി അറേബ്യയുടെ റിയാദ് എയര്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് റിയാദ് എയര്‍ സിഇഒ ടോണി ഡൗഗ്ലസ് വ്യക്തമാക്കി. സൗദിക്ക് അകത്തും പുറത്തും യാത്രക്കാരെ സ്വാഗതം ചെയ്യാൻ എയര്‍ലൈന്‍ സന്നദ്ധമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മിയാമിയിൽ നടന്ന എഫ്ഐഐ പ്രയോറിറ്റി ഉച്ചകോടിയിലാണ് ടോണി ഡൗഗ്ലസ് ഇക്കാര്യം വിശദമാക്കിയത്. എന്നാൽ റിയാദ് എയറിന്‍റെ ഉദ്ഘാടന സർവീസ് എങ്ങോട്ടാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. 2030നകം മിഡിൽ ഈസ്റ്റിലെയും 6 ഭൂഖണ്ഡങ്ങളിലെയും 100 രാജ്യാന്തര നഗരങ്ങളിൽ സർവീസ് നടത്തുകയാണ് ലക്ഷ്യമെന്നും ടോണി ഡൗഗ്ലസ് കൂട്ടിച്ചേർത്തു. 72 ബോയിങ് 787 എസ്, 60 എയർബസ് എ32നിയോസ് തുടങ്ങിയവ ഉൾപ്പെടെ 132 വിമാനങ്ങൾക്കാണ് കഴിഞ്ഞ വർഷം ഓർഡർ നൽകിയത്. രാജ്യത്തേക്കുള്ള കണക്ടിവിറ്റിയും ടൂറിസവും മെച്ചപ്പെടുത്തുക എന്നതാണ് എയർലൈനിന്റെ ലക്ഷ്യങ്ങളിലൊന്ന്.