സൗദിയിൽ വിവിധ നിയമങ്ങൾ ലംഘിച്ചതിന് പിടിയിലായ ആയിരക്കണക്കിന് പ്രവാസികളെ നാടുകടത്തിയാതായി റിപ്പോർട്ട്. കഴിഞ്ഞ ഒരാഴ്ചക്കിടെ ഇന്ത്യക്കാരടക്കം 10,948 പേരെയാണ് നാടുകടത്തിയത്. ഇവർ തൊഴിൽ, താമസ, അതിർത്തി സുരക്ഷാനിയമം തുടങ്ങിയവ ലംഘിച്ചതിന് സൗദി ആഭ്യന്തര മന്ത്രാലയത്തിന്‍റെ കർശന പരിശോധനക്കിടയിൽ പിടിയിലായവരാണ്. ഇത്തരം നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധനക്കൾ തുടരുകയാണ്. ജനുവരി 16 മുതൽ 22 വരെ രാജ്യവ്യാപകമായി നടത്തിയ റെയ്ഡിൽ പുതുതായി 22,555 പ്രവാസികൾ കൂടി പിടിയിലായിട്ടുണ്ട്. ഇവരിൽ 14,260 പേർ ഇഖാമ പുതുക്കാതെയും ഹുറൂബ് കേസിൽപെട്ടും താമസ നിയമം ലംഘിച്ചവരാണ്. 4,954 അതിർത്തി സുരക്ഷാ ലംഘകരും 3,341 തൊഴിൽ നിയമലംഘകരും രാജ്യത്തേക്ക് നുഴഞ്ഞുകടക്കാൻ ശ്രമിക്കുന്നതിനിടെ 1,700 പേരുമാണ് അറസ്റ്റിലായത്. ഇതിൽ 56 ശതമാനവും ഇത്യോപ്യൻ പൗരന്മാരും 42 ശതമാനം യമനികളും രണ്ട് ശതമാനം മറ്റ് രാജ്യക്കാരുമാണ്. അനധികൃതമായി രാജ്യത്തുനിന്ന് പുറത്തുകടക്കാൻ ശ്രമിക്കുന്നതിനിടെ 81 പേരും താമസ, ജോലി, അതിർത്തിസുരക്ഷാ നിയമലംഘകർക്ക് വിവിധ സഹായങ്ങൾ നൽകിയ 24 പേർ പേരെയും അറസ്റ്റിലായിട്ടുണ്ട്. നിലവിൽ 33,871 നിയമലംഘകരിൽ 30,984 പുരുഷന്മാരും 2,887 സ്ത്രീകളുമാണ് നടപടികൾ നേരിടുന്നത്. പിടിക്കപ്പെട്ട വിദേശികളിൽ 26,489 പേരെ അവരുടെ യാത്രാരേഖകൾ ലഭിക്കുന്നതിന് അതത് രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളിലേക്ക് റഫർ ചെയ്തു. ഇവരിൽ 2,274 പേരെ നിലവിൽ നാട്ടിയിലേക് തിരിച്ചയക്കാനുള്ള തയ്യാറെടുപ്പിലാണ്.