സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ജിസാനിലെ ജയിലിലും ഡിപ്പോർട്ടേഷൻ സെൻറിലുമായി തടവിൽ കഴിയുന്ന 28 മലയാളികൾ ഉൾപ്പടെ 91 ഇന്ത്യക്കാർ എന്ന് റിപ്പോർട്ട്. ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് സംഘം ജയിലിലും ഡിപ്പോർട്ടേഷൻ സെൻറിലും നടത്തിയ സന്ദർശനത്തിനിടെയാണ് ഈ കണക്ക് ജയിൽ അധികൃതർ പുറത്തുവിട്ടത്. വിവിധ കേസുകളിൽപ്പെട്ട് 22 മലയാളികൾ അടക്കം ആകെ 60 ഇന്ത്യക്കാരുമാണ് സെൻട്രൽ ജയിലിലുള്ളത്. 6 മലയാളികളടക്കം ആകെ 31 ഇന്ത്യക്കാരാണ് ഡിപ്പോർട്ടേഷൻ സെൻററിലുള്ളത്. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് കോൺസുലർ കൗൺസിലർ കിഷൻ സിങ്ങിെൻറ നേതൃത്വത്തിലാണ് ജയിൽ സന്ദർശനം നടത്തിയത്. ഇന്ത്യൻ തടവുകാരിൽ എട്ടുപേർക്ക് ശിക്ഷ ഇളവിനുവേണ്ടി ശുപാർശ ചെയ്തിട്ടുണ്ടെന്ന് ജയിൽ അധികൃതർ ചൂണ്ടിക്കാട്ടി. മലയാളി തടവുകാരിൽ ഭൂരിഭാഗവും മയക്കുമരുന്ന് കടത്ത് കേസിൽപ്പെട്ടവരാണ്. മലയാളികളെ കൂടാതെ തമിഴ്‌നാട്, കർണാടക, ആന്ധ്രപ്രദേശ്, ഉത്തർപ്രദേശ്, ബിഹാർ, പശ്ചിമബംഗാൾ, അസാം, ഡൽഹി തുടങ്ങിയ ഇടങ്ങളിൽ നിന്നുള്ളവരാണ് ബാക്കി തടവുകാർ. ശിക്ഷാകാലാവധി കഴിഞ്ഞ നാലുപേരെ വരും ദിവസങ്ങളിൽ നാട്ടിലേക്ക് അയക്കുമെന്ന് കിഷൻ സിങ് വ്യക്തമാക്കി. ഡിപ്പോർട്ടേഷൻ സെൻററിലുള്ള 31 പേരിൽ 12 പേർക്ക് നാട്ടിൽ പോകുന്നതിനുള്ള ഔട്ട് പാസ് ഉടൻ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.