യുഎഇയില്‍ വ്യാജ വിദേശ കറന്‍സിയുമായി മൂന്ന് അറബ് പൗരന്മാരെ പിടികുടി. യുഎഇയില്‍ വിതരണം ചെയ്യാന്‍ ലക്ഷ്യമിട്ട് കൊണ്ടുവന്ന 75 ലക്ഷം ഡോളര്‍ വ്യാജ കറൻസിയാണ് അധികൃതര്‍ ഇവരിൽ നിന്ന് പിടിച്ചെടുത്തത്. റാസല്‍ഖൈമയിലെ ഒരു വ്യവസായി, രണ്ട് കൂട്ടാളികളുമായി ചേര്‍ന്ന് രാജ്യത്ത് വ്യാജ കറന്‍സി വിതരണം ചെയ്യാന്‍ പദ്ധതിയിടുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് അന്വേഷണം നടത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക ടാസ്ക് ഫോഴ്സ് രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. തുടര്‍ന്ന് റാസല്‍ഖൈമ പൊലീസ് ജനറല്‍ കമാന്‍ഡ്, ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കിമിനല്‍ സെക്യൂരിറ്റി, ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം തുടങ്ങിയവർ സഹകരിച്ച് നടത്തിയ ഓപ്പറേഷനിലാണ് സംഘത്തെ പിടികൂടിയത്. ഇവരുടെ താമസസ്ഥലം കണ്ടെത്താനുള്ള അന്വേഷണത്തിലാണ് ബാക്കിയുള്ള വ്യാജ കറന്‍സികള്‍ കൂടി പിടിച്ചെടുത്തത്. പ്രതികള്‍ക്കെതിരെയുള്ള നിയമ നടപടികള്‍ ആരംഭിച്ചുവരികയാണ് ഇവരെ പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തിട്ടുണ്ട്. വ്യാജ കറന്‍സി കൈവശം വെക്കുക വിതരണം ചെയ്യുക തുടങ്ങിയവ ഗുരുതരമായ കുറ്റമാണെന്നും ശിക്ഷാര്‍ഹമാണെന്നും റൈസല്ഖൈമ പൊലീസ് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്കി.