കുവൈത്തില്‍ മനുഷ്യക്കടത്ത് ഇടപാടുകളും വ്യാജ സ്റ്റാമ്പ് നിര്‍മ്മാണവും നടത്തിയ മൂന്ന് പ്രവാസികള്‍ അറസ്റ്റില്‍. ആഭ്യന്തര മന്ത്രാലയത്തിലെ റസിഡൻസി ജനറൽ ഡിപ്പാർട്ട്മെന്‍റാണ് ഇക്കാര്യം വ്യക്തമാക്കിയത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. ഇവർ ബംഗ്ലാദേശ് സ്വദേശികളാണ്. 1,700 മുതൽ 1,900 കുവൈത്ത് ദിനാർ വരെ വാങ്ങി വീസ കച്ചവടം നടത്തിയെന്നാണ് മനുഷ്യക്കടത്ത് കേസിൽ രണ്ട് പേർക്കെതിരെയുള്ള കേസ്. സ്വന്തം നാട്ടില്‍ നിന്നാണ് ഇവർ ഇത്തരത്തില്‍ തൊഴിലാളികളെ കൊണ്ടുവന്നിരുന്നത്. ഇതുമായി ബന്ധപ്പെട്ടാണ് രണ്ട് പേരെ അറസ്റ്റ് ചെയ്തത്. സർക്കാരിന്‍റെ ഇലക്ട്രോണിക് പേയ്മെന്‍റ് സംവിധാനത്തിൽ വ്യാജ സ്റ്റാംപുകൾ നിർമ്മിച്ചു നൽകിയതിനെ തുടർന്നാണ് മൂന്നാമത്തെയാൾ അറസ്റ്റിലായത്. ഇയാളുടെ പക്കല്‍ നിന്ന് വന്‍തോതില്‍ വ്യാജ സ്റ്റാമ്പുകളാണ് പിടിച്ചെടുത്തത്. പ്രതികളെ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറിയതായി അധികൃതർ വ്യക്തമാക്കി.