സൗദി അറേബ്യയിലെ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗങ്ങളില്‍ 84 ഇന്‍ഫ്‌ളുവന്‍സ രോഗികളെ പ്രവേശിപ്പിച്ചതായി ആരോഗ്യ മന്ത്രാലയം. സീസണല്‍ വൈറസ് ബാധയായി പരിഗണിക്കപ്പെടുന്ന ഇന്‍ഫ്‌ളുവന്‍സ ബാധിച്ചുള്ള മരണനിരക്കില്‍ കഴിഞ്ഞ വർഷം അപേക്ഷിച്ചു കുറവുള്ളതായി മന്ത്രാലയം വ്യക്തമാക്കി. ഇതിനകം ഇന്‍ഫ്‌ലുവന്‍സ ബാധിച്ചു ചികിത്സ തേടിയ രോഗികളില്‍ 31 പേര്‍ മരണപ്പെട്ടതായും ആരോഗ്യ മന്ത്രാലയം കൂട്ടിച്ചേർത്തു. സാമൂഹിക അവബോധം വര്‍ദ്ധിച്ചതും, വാക്‌സിനുകളുടെ ഫലപ്രാപ്തിയുമാണ് സീസണല്‍ ഇന്‍ഫ്‌ലുവന്‍സയുമായി ബന്ധപ്പെട്ട കേസുകള്‍ കുറയ്ക്കുന്നതിന് പ്രധാന കാരണമായതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. മാര്‍ച്ച് അവസാനം വരെ ഇന്‍ഫ്‌ലുവന്‍സ സീസണ്‍ തുടരും. ഗുരുതരമായ കേസുകള്‍ തീവ്രപരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിക്കുന്നത്. ഇവരെല്ലാം പ്രതിരോധ വാക്‌സിനെടുക്കാത്തവരാണ്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെല്ലാം വാക്‌സിന്‍ ലഭ്യമാണ്. ‘ഹൈഹത്തി’ ആപ്ലിക്കേഷന്‍ വഴി വാക്‌സിനുവേണ്ടി ബുക്ക് ചെയ്യാവുന്നതാണ്. കുട്ടികള്‍, ഗര്‍ഭിണികള്‍, പ്രായമായവര്‍ തുടങ്ങിയവര്‍ക്കായി ‘സനാര്‍’ ആപ്ലിക്കേഷന്‍ വഴി വീടുകളില്‍ ചെന്നുള്ള വാക്‌സിന്‍ സേവനങ്ങള്‍ മന്ത്രാലയം ഒരുക്കിയിട്ടുണ്ട്.