സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ കേസ് റിയാദ് കോടതി വീണ്ടും മാറ്റിവെച്ചു. ആറാം തവണയാണ് റഹീമിന്റെ കേസ് മാറ്റിയ്ക്കുന്നത്. ജയിൽ മോചന ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു റഹീമും കുടുംബവും നിയമ സഹായ സമിതിയും. രാവിലെ എട്ടിന് റിയാദ് ക്രിമിനൽ കോടതിയിൽ ആരംഭിച്ച സിറ്റിങ് ഒരു മണിക്കൂറിലേറെ നീണ്ടു നിന്നു. ഓൺലൈനായി കേസ് പരിഗണിച്ചപ്പോൾ ജയിലിൽ നിന്ന് അബ്ദുറഹീമും അഭിഭാഷകനും ഹാജരായി. കൂടാതെ റഹീമിന്റെ അഭിഭാഷക സംഘവും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കാഞ്ചേരി, സഹായ സമിതി സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങൾ എന്നിവരും സന്നിഹിതരായിരുന്നു.