കുവൈത്തിൽ പരിഷ്കരിച്ച താമസ കുടിയേറ്റ നിയമം പ്രാബല്യത്തിൽ വന്നതായി റിപ്പോർട്ട്. ആറ് പതിറ്റാണ്ട് പഴക്കമുള്ള നിയമമാണ് ഭേദഗതി ചെയ്തത്. നിയമലംഘകർക്ക് 600 ദിനാർ മുതൽ 2000 ദിനാർ വരെ പിഴയും കടുത്ത ശിക്ഷയുമാണ് പുതിയ നിയമത്തിൽ നിശ്ചയിച്ചിരിക്കുന്നത്. സന്ദർശക വീസ കാലാവധിക്കുശേഷം കുവൈത്തിൽ തങ്ങുന്നവർ ദിവസം ഒന്നിന് 10 ദിനാർ വീതം പിഴ ഈടാക്കും. പരമാവധി 2000 ദിനാറാണ് ഈടാക്കും. റസിഡൻസ് വീസ കാലാവധി കഴിഞ്ഞവരിൽ നിന്ന് ആദ്യമാസം ദിവസേന 2 ദിനാർ വീതവും പിന്നീടുള്ള മാസങ്ങളിൽ ദിവസേന 4 ദിനാർ വീതവും പിഴ ചുമത്തും. പരമാവധി തുക 1200 ദിനാർ പിഴ ഈടാക്കും. എന്നാൽ ഗാർഹിക തൊഴിൽ വീസ നിയമം ലംഘിക്കുന്നവർ ദിവസേന 2 ദിനാർ പിഴ നൽകണം. പരമാവധി 600 ദിനാറും അടക്കേണ്ടിവരും. റസിഡൻസ് വീസ റദ്ദാക്കിയ ശേഷവും രാജ്യം വിടാത്തവർക്ക് ആദ്യമാസം പ്രതിദിനം 2 ദിനാർ വീതവും തുടർന്നുള്ള മാസങ്ങളിൽ 4 ദിനാർ വീതവും പിഴ ചുമത്തും. പരമാവധി 1200 ദിനാറായിരിക്കും പിഴ ഈടാക്കുന്നത്. കുവൈത്തിൽ ജനിക്കുന്ന കുഞ്ഞുങ്ങളുടെ റജിസ്ട്രേഷൻ 4 മാസത്തെ സാവകാശത്തിന് ശേഷവും വൈകിച്ചാൽ ആദ്യ മാസത്തേക്കു 2 ദിനാറും പിന്നീടുളള മാസങ്ങളിൽ 4 ദിനാറും പരമാവധി 2000 ദിനാറും പിഴ ഈടാക്കുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.