പ്രാദേശിക വിറകുകളും ഉപഉപത്പന്നങ്ങളും ഉപയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി സൗദി. പരിസ്ഥിതി മന്ത്രാലയമാണ് ഇക്കാര്യം ഓർമിപ്പിച്ചത്. രാജ്യത്ത് കടുത്ത ശൈത്യമനുഭവപ്പെടുന്ന സാഹചര്യത്തിലാണ് നാഷണൽ സെന്റർ ഫോർ വെജിറ്റേഷൻ കവർ ഡെവലപ്മെന്റാണ് മുന്നറിയിപ്പ് നൽകിയത്. ശൈത്യത്തിൽ നിന്നും രക്ഷ തേടി തീയൊരുക്കുമ്പോൾ ഉപയോഗിക്കുന്ന വിറകുകളും ഉപഉപത്പന്നങ്ങളും ഉപയോഗിക്കുന്നതിൽ സൂക്ഷമത പാലിക്കാൻ അതോറിറ്റി നിർദ്ദേശം നൽകി. പ്രാദേശികമായി നട്ടുവളർത്തുന്ന മരങ്ങളും ചെടികളും വിറകിന് ഉപയോഗിക്കുന്നതും നിരോധിച്ചു. തണുപ്പകറ്റാൻ പ്രാദേശിക വിറകുകൾ ഉപയോഗിച്ചാൽ കടുത്ത പിഴ ഉൾപ്പെടെയുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കേണ്ടി വരും. തദ്ദേശിയ വിറക് ഉത്പന്നങ്ങൾ ഉപയോഗിക്കുകയോ വിൽക്കുകയോ സൂക്ഷിക്കുകയോ ചെയ്താൽ ഒരു ക്യൂപിക് മീറ്ററിന് പതിനാറായിരം റിയാൽ തോതിൽ പിഴ ഈടാക്കും. ഇവ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിച്ചാൽ പിഴ 20,000 റിയാലായി കൂടുതൽ പിഴ ഈടാക്കുമെന്ന് അതോറിറ്റി വ്യക്തമാക്കി. എന്നാൽ രാജ്യത്തെ വിറകിന്റെ ആവശ്യകത മുൻനിർത്തി വിത്യസ്ത രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്ത വിറക് വിപണിയിൽ ലഭ്യമാണെന്നും അതോറിറ്റി കൂട്ടിച്ചേർത്തു.