ദുബായിൽ വാഹനങ്ങളുടെ ഗ്ലാസിൽ ഒട്ടിക്കുന്ന സ്റ്റിക്കറുകളുടെ കൂളിങ് കൂടിയാൽ ട്രാഫിക് എഐ ക്യാമറകൽ കൃത്യമായി പിടികൂടും. ക്യാമറകൾക്കു വാഹനങ്ങൾക്കുള്ളിൽ കാഴ്ചകൾ തടസ്സപ്പെടുത്തുന്ന കൂളിങ് ഫിലിമിന്റെ മറവുണ്ടായാൽ ട്രാഫിക് നിയമ ലംഘനമായി രേഖപ്പെടുത്തുന്നതാണ്. വാഹനങ്ങളുടെ മുന്നിലെ ഗ്ലാസിൽ ഒട്ടിക്കുന്ന കൂളിങ് ഫിലിമിന്റെ കട്ടി അറിയാനും എഐ ക്യാമറകൾക്കു സാധിക്കും. ഡ്രൈവർമാരുടെ മൊബൈൽ ഫോൺ ഉപയോഗവും, മുന്നറിയിപ്പില്ലാതെ ലെയിൻ മാറുന്നവരും, സീറ്റ് ബെൽറ്റിടാത്തതും, ശബ്ദമലിനീകരണവും ക്യാമറ കൃത്യമായി പിടികൂടും. വാഹനത്തിനുള്ളിൽ ഡ്രൈവറുടെ കൈകളുടെ ചലനം പോലും കൃത്യമായി എഐ ക്യാമറയിൽ പതിയുന്നതാണ്. യാത്രക്കാരുടെയും ഡ്രൈവറുടെയും നിയമലംഘനങ്ങൾ നേരെ പൊലീസിനു ലഭിക്കും. സിഗ്നലുകളിലും പെഡസ്ട്രിയൻ ക്രോസിങ്ങുകളിലും കാൽനടയാത്രക്കാർക്ക് മുൻഗണന നൽകാത്തവരെയും എഐ ക്യാമറ പിടികൂടുന്നതാണ്. നേരത്തെ വ്യാപാര വാണിജ്യ മേഖലയിലെ റോഡുകളിൽ മാത്രമാണ് ക്യാമറകൾ വച്ചിരുന്നത്. ഇപ്പോൾ പാർപ്പിട മേഖലകളിലും ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. നാലുമാസത്തെ പരീക്ഷണങ്ങൾക്ക് ശേഷമാണ് ദുബായ് പൊലീസ് എഐ ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്.