കുവൈത്തിൽ നിയമ ലംഘനങ്ങളെ തുടർന്ന് നാട് കടത്തല്‍ കേന്ദ്രത്തിൽ കഴിയുന്നത് 1,000 പ്രവാസികൾ. രാജ്യത്തെ വിവിധ ജയിലുകളിലായി 6,500 തടവുകാരുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ഇതിൽ പൊതുമാപ്പ് വ്യവസ്ഥകൾ പാലിക്കുന്ന 3,000 പേർ മാത്രമാണുള്ളത്.
ആഭ്യന്തര മന്ത്രാലയം ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കറക്ഷനല്‍ ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഫഹദ് അല്‍ ഒബൈദ് ആണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. നാടുകടത്തൽ കേന്ദ്രത്തിൽ കഴിയുന്നവരെ സ്വദേശങ്ങളിലേക്ക് അധികം താമസിയാതെ തന്നെ മടക്കി അയയ്ക്കുന്നതാണ്. ഈ മാസം ആദ്യവാരം 497 പേരെയും 17 മുതല്‍ 21 വരെ 568 പേരെയുമാണ് നാടുകടത്തിയത്. ഇതിനു പുറമെ താമസ, തൊഴിൽ നിയമം ലംഘിച്ച 385 പേരെയാണ് മടക്കി അയച്ചത്.