മൂന്നാമത്തെ ദേശീയ വിമാന കമ്പനി ആരംഭിക്കാൻ സൗദി അറേബ്യക്ക് പദ്ധതി. നിലവിലെ രണ്ട് ദേശീയ എയർലൈനുകൾക്ക് പുറമെയാണ് മൂന്നാമതൊരു വിമാന കമ്പനി കൂടി സൗദി ആരംഭിക്കാനൊരുങ്ങുന്നത്. ധനമന്ത്രാലയത്തിൻറെ 2025ലേക്കുള്ള ബജറ്റ് പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കിഴക്കൻ പ്രവിശ്യയിലെ ദമ്മാം കേന്ദ്രീകരിച്ചാണ് പുതിയ എയർലൈൻ പ്രവർത്തിക്കുക. സൗദിയുടെ രണ്ടാമത്തെ വിമാന കമ്പനിയായ റിയാദ് എയർ 2025ൽ പ്രവർത്തനം തുടരുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. റിയാദ് ആസ്ഥാനമാക്കിയാണ് റിയാദ് എയർ പ്രവർത്തിക്കുക. രാജ്യത്തെ പൊതുഗതാഗത ശൃംഖല വിപുലീകരിക്കുന്നതിൻറെ ഭാഗമായി പബ്ലിക് ബസ് ഗതാഗത പദ്ധതികൾ വിവിധ ഗവർണറേറ്റുകളിൽ വ്യാപിപ്പിക്കുമെന്നും തുറമുഖങ്ങളോട് അനുബന്ധിച്ച് ആറ് ലോജിസ്റ്റിക് സോണുകൾ ആരംഭിക്കുമെന്നും പ്രസ്താവനയിൽ അധികൃതർ കൂട്ടിച്ചേർത്തു .