സൗദിയിൽ കനത്ത മഴയെ തുടർന്ന് മക്ക ഹറം കാര്യാലയം സുരക്ഷാ മാനദണ്ഡങ്ങൾ പുറത്തിറക്കി. മക്കയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴയും ശക്തമായ കാറ്റും തുടരുന്നതിനിടെ വിവിധ സുരക്ഷാ നടപടികളും ശക്തമാക്കി. മഴ തുടരുമെന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഴ, മിന്നൽ എന്നിവയുള്ളപ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്ന് അധികൃതർ നിർദ്ദേശം നൽകി. കനത്ത മഴയിൽ അഭയം തേടേണ്ടത് സുരക്ഷിത സ്ഥലങ്ങളിലാണ്. കുടകൾ കയ്യിൽ കരുതുണം. കാലാവസ്ഥാ മുന്നറിയിപ്പുകൾ തുടർച്ചയായി അറിയാൻ ശ്രമിക്കണം, അടിയന്തിര സഹായങ്ങൾക്കായി 1966 എന്ന നമ്പറിൽ ബന്ധപ്പെടുക. എന്നിവയാണ് അധികൃതർ മുന്നോട്ട് വെച്ച നിർദ്ദേശങ്ങൾ. ജീസാൻ, അസീർ, അൽബഹ, റിയാദ്, ഈസ്റ്റേൺ പ്രവിശ്യകൾ എന്നിവിടങ്ങളിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിരിക്കുന്നത്.