ദുബായിൽ പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് ഏജന്റുമാരുടെ ചൂഷണത്തിൽ നിന്ന് കുടുംബങ്ങളെ രക്ഷപ്പെടുത്താൻ പുതിയ നിബന്ധനകള്‍. ഇന്ത്യൻ കോൺസുലേറ്റാണ് ഈ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. രക്തബന്ധമുള്ളയാൾക്കോ അധികാരമുള്ള വ്യക്തിക്കോ മാത്രമേ ആവശ്യമായ രേഖകൾ റദ്ദാക്കാനും പേപ്പറുകളിൽ ഒപ്പിടാനും സാധിക്കൂ എന്നാണ് പ്രധാന നിബന്ധന. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ഫണ്ട് ഇന്ത്യൻ കോൺസുലേറ്റിൽ നിന്ന് അനുവദിക്കുന്നതിന് പഞ്ചായത്ത് ഓഫിസുകൾ ഉൾപ്പെടെ ഇന്ത്യയിലെ 5 വ്യത്യസ്ത അധികാരികളിൽ നിന്ന് ഒപ്പ് ആവശ്യമാണ്. ചില സംഭവങ്ങൾക്ക് ശേഷമാണ് ഈ തീരുമാനങ്ങൾ എടുത്തതെന്ന് അധികൃതർ വ്യക്തമാക്കി. മരണപ്പെട്ട പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലിലേയ്ക് കൊണ്ടുപോകുന്നതിനായി ഏജന്റുമാർ കുടുംബങ്ങളെ ചൂഷണം ചെയ്ത പല കേസുകൾ കോൺസുലേറ്റിൽ എത്തിയിട്ടുണ്ട്. കോൺസുലേറ്റ് അംഗീകൃത നിരക്കുകൾക്ക് പകരം അമിത തുക ഈടാക്കുന്ന വഞ്ചനാപരമായ ഏജന്‍റുമാര്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതർ ചൂണ്ടിക്കാട്ടി. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് പ്രവേശനവും സൗകര്യവും നൽകുന്നതിന് കോണ്‍സുലേറ്റ് പ്രതിജ്ഞാബദ്ധമാണെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേർത്തു. എല്ലാ എമിറേറ്റുകളിലും കോണ്‍സുലേറ്റിന് ഒരു സാമൂഹിക അസോസിയേഷന്‍ പാനല്‍ ഉണ്ട്. സര്‍വീസ് ചാര്‍ജുകൽ ഇല്ലാതെ ഈ സേവനങ്ങള്‍ കുടുംബങ്ങള്‍ക്ക് നല്‍കാന്‍ വേണ്ടിയാണ്.