സൗദി അറേബ്യയിൽ ഗാർഹിക തൊഴിലാളികളെ ചൂഷണം ചെയ്തവർക്കെതിരെ കർശന നടപടി സ്വീകരിച്ചു അധികൃതർ. തൊഴിലുടമകളുടെ കീഴിൽ പ്രവർത്തിക്കാതെ മറ്റുള്ളവർക്ക് വേണ്ടി ജോലി ചെയ്യിക്കുകയും, തൊഴിൽ നിയമം ലംഘിക്കുകയും ചെയ്ത കേസിൽ 287 പേർക്ക് പിഴ ഈടാക്കി. പിഴയ്ക്കൊപ്പം പുതിയ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിൽ ഇവരെ വിലക്കുകയും ചെയ്തു. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിലെ അധികാരികൾ നടത്തിയ പരിശോധനയിലാണ് തൊഴിൽ നിയമം ലംഘനങ്ങൾ കണ്ടത്തിയത്. ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടിയെടുത്തത്. എല്ലാ പൗരന്മാരും പ്രവാസികളും നിയമങ്ങൾ പാലിക്കണമെന്നും, നിയമലംഘനം നടത്തുന്നവരെ സഹായിക്കരുതെന്നും മന്ത്രാലയം നിർദേശം നൽകി.