അബൂദബിയിൽ ലുലു ഗ്രൂപ്പിന്റെ ഓഹരി വില്പനയ്ക്ക് തിങ്കളാഴ്ച തുടക്കമായി. 1.94 ദിർഹം മുതൽ 2.04 ദിർഹം വരെയാണ് ഓഹരിക്ക് ഇഷ്യൂ ചെയ്ത വില. അബൂദബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ചിലാണ് ലുലു റീട്ടെയിൽ ഹോൾഡിങ് ലിസ്റ്റ് ചെയ്തിട്ടുള്ളത്.
ഐപിഒ ഓഹരികൾക്ക് ബ്ലോക് ബസ്റ്റർ തുടക്കമാണ് ലഭിച്ചത്. ഒരു മണിക്കൂറിനുള്ളിൽ ഐപിഒ മുഴുവൻ വിറ്റുപോയി എന്നാണ് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നത്. ഓഹരി വിൽപനയിലൂടെ 5 ബില്യൺ ദിർഹത്തിലേറെ ലുലു ഗ്രൂപ്പ് സമാഹരിക്കുമെന്നാണ് പ്രതീക്ഷ.
നവംബർ 5 വരെ നീളുന്ന മൂന്നുഘട്ട ഐ.പി.ഒ.യിലൂടെ കമ്പനിയുടെ 25 ശതമാനം ഓഹരികളാണ് ഗ്രൂപ്പ് വിൽക്കുന്നത്. നവംബർ 6 ന് ഓഹരിയുടെ അന്തിമ വില പ്രഖ്യാപിക്കും. നിക്ഷേപക സ്ഥാപനങ്ങൾക്കും ചെറുകിട സ്ഥാപനങ്ങൾക്കും ജീവനക്കാർക്കും ഓഹരികൾ മാറ്റിവച്ചിട്ടുണ്ട്. ഈ വർഷം യുഎഇയിൽ ഇതുവരെ നടന്ന ഏറ്റവും ഐപിഒ ലിസ്റ്റിങ്ങാണ് ലുലുവിന്റേത്. ഓഹരികൾ നവംബർ 12ന് റീട്ടെയിൽ നിക്ഷേപകർക്ക് അലോട്ട്‌മെന്റ് സംബന്ധിച്ച എസ്എംഎസ് ലഭിക്കും. ഓഹരികൾ നവംബർ 14-ന് അബൂദബി സ്റ്റോക് എക്‌സ്‌ചേഞ്ചിൽ ലിസ്റ്റ് ചെയ്യും.