സൗദിയിൽ താൽകാലിക തൊഴിൽ വീസ കാലാവധി 3 മാസത്തേക്ക് കൂടി ദീർഘിപ്പിക്കും .പ്രധാന മന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് പുതിയ മാറ്റങ്ങൾക്ക് അംഗീകാരം നൽകിയത്.
സൗദിയിൽ കമ്പനികൾക്ക് കീഴിൽ ഹജ് ഉംറ സേവനങ്ങൾക്കെത്തുന്നവർക്ക് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അനുവദിച്ചതാണ് താൽക്കാലിക വീസ. താൽക്കാലിക ജോലിക്കായി സൗദിയിലെത്തുന്നവർക്ക് ഇനി ആറുമാസം കാലാവധി ലഭിക്കും. ഹജ് ഉംറ സേവനങ്ങൾക്കുള്ള താൽകാലിക തൊഴിൽ വീസ എന്നായിരിക്കും വീസയുടെ പേര്. ശഅബാൻ മാസം 15 മുതൽ മുഹറം മാസം അവസാനം വരെയാണ് രാജ്യത്ത് താങ്ങാവുന്ന പരമാവധി സമയം.വിസയ്ക്കായി തൊഴിൽ മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിൽ തന്നെ അപേക്ഷികാം .തൊഴിലാളിയും തൊഴിലുടമയും തമ്മിൽ കരാറും ലഭ്യമാക്കും .താൽകാലികമായ ഈ തൊഴിൽ വീസയിൽ റിക്രൂട്ട് ചെയ്യുന്നവർക്ക് ഇൻഷുറൻസ് നിർബന്ധമാണ്. നിയമം ലംഘിച്ചാലുള്ള പിഴകളും ശിക്ഷകളും പരിഷ്ക്കരിക്കാനാണ് മന്ത്രിസഭയുടെ തീരുമാനം .