സൗദിയിൽ സ്കൂൾ ബസ് ഉൾപ്പെടെ വിദ്യാർഥികൾക്ക് യാത്രാ സേവനം നൽകുന്നതിനുള്ള ലൈസൻസുകളടക്കമുള്ള നടപടികൾ പൂർത്തിയാക്കി നൽകാൻ സമയപരിധി അനുവദിച്ചു. മൂന്ന് മാസത്തെ സാവകാശമാണ് അനുവദിച്ചിരിക്കുന്നത്. സൗദി ട്രാൻസ്പോർട്ട് അതോറിറ്റിയുടേതാണ് തീരുമാനം. സ്കൂൾ ഗതാഗത മേഖലയിലെ ലൈസൻസുകൾ, ഓപ്പറേറ്റിംഗ് കാർഡ് എന്നിവ നേടി പദവി ശരിയാക്കാനാണ് സമയ പരിധി നിശ്ചയിച്ചത്. മൂന്ന് മാസമായിരിക്കും ഇതിനായി നൽകുക. നടപടികൾ പൂർത്തീകരിക്കാൻ സ്കൂളുകൾ നേരിടുന്ന വെല്ലുവിളികൾ കണക്കിലെടുത്താണ് സമയം അനുവദിക്കുന്നത്. നടപടികൾ പൂർത്തിയാക്കാൻ നേരിടുന്ന പ്രയാസങ്ങൾ കുറയ്ക്കാൻ നേരത്തെ അതോറിറ്റിയുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. പദവി ശരിയാക്കലുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കാനുള്ള അവസാന തീയ്യതി നവംബർ 24 വരെയാണെന്ന് മന്ത്രാലയം ഓർമ്മപ്പെടുത്തി.