ലഹരിക്കടത്ത് കേസിൽ നൂറിലേറെ ഇന്ത്യക്കാർ ഖത്തറിലെ ജയിലുകളിൽ കഴിയുന്നുണ്ടെന്ന് ഇന്ത്യൻ എംബസി. പലരും അറിവില്ലായ്മ മൂലവും ചതിയിൽപ്പെട്ടുമാണ് കേസിൽ കുടുങ്ങിയത് ഇന്ത്യൻ എംബസി വ്യക്തമാക്കി . ഇക്കാര്യത്തിൽ ബോധവത്കരണത്തിനായി എംബസിയും അപെക്‌സ് ബോഡിയായ ഐ.സി.ബി.എഫും ചേർന്ന് സെമിനാർ സംഘടിപ്പിച്ചു. ഖത്തറിൽ നിരോധനമുള്ള വസ്തുക്കളുടെ കൃത്യമായ ധാരണയില്ലാത്തതാണ് പലരും കേസുകളിൽ കുടുങ്ങാൻ കാരണമെന്ന് അധികൃതർ കൂട്ടിച്ചേർത്തു . ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുകളും ആയുർവ്വേദ മരുന്നുകളും കൊണ്ടുവരുന്നവരും നിയമ നടപടി നേരിടേണ്ടിവരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കൃത്യമായ ബോധവത്കരണം ലക്ഷ്യമിട്ട് ഇന്ത്യൻ എംബസി ഐ.സി.ബി.എഫിന്റെ സഹകരണത്തോടെ സെമിനാർ സംഘടിപ്പിച്ചത്.നിലവിൽ നൂറിലേറെ ഇന്ത്യക്കാർ ലഹരിക്കടത്തുമായി ബന്ധപ്പെട്ട് ഖത്തറിൽ ജയിലിലുണ്ട്. ഇതിൽ12 പേർ സ്ത്രീകളാണെന്നും അംബാസഡർ വിപുൽ വ്യക്തമാക്കി . ഖത്തറിൽ നിരോധനമുള്ള മരുന്നുകളുടെ പട്ടിക ഖത്തർ ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ചു .