കുവൈത്തിൽ നിയമവിരുദ്ധമായി താമസിച്ചുവന്ന പ്രവാസികൾക്ക് അനുവദിച്ച പൊതുമാപ്പ് ആനുകൂല്യം ഉപയോഗപ്പെടുത്തിയത് എഴുപതിനായിരത്തോളം പ്രവാസികൾ എന്ന് ആഭ്യന്തര മന്ത്രാലയം. 65,000 മുതൽ 70,000 വരെ പ്രവാസികൾ ഈ വർഷം മാർച്ചിൽ ഗവൺമെന്റ് പ്രഖ്യാപിച്ച പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തി. പിഴ ഒഴിവാക്കി രാജ്യം വിടാനോ നിയമാനുസൃതമായി താമസം നിയമവത്കരിക്കാനോ ആയിരുന്നു ജൂൺ 30 വരെ ആയിരുന്നു പൊതുമാപ്പ് കാലാവധി. തുടർന്നും നിയമവിരുദ്ധമായി രാജ്യത്ത് തങ്ങുന്നവരെ അറസ്റ്റ് ചെയ്ത് നാടുകടത്തുന്നതിനായി സുരക്ഷാ അധികാരികൾ എല്ലാ ഗവർണറേറ്റുകളിലും കാമ്പയിനുകൾ ആരംഭിച്ചു. നിലവിൽ നൂറുകണക്കിന് ആളുകളെ അറസ്റ്റ് ചെയ്ത് നാടുകടത്തിയതായി പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു.